Monday, July 15, 2013

മൂന്ന് ദിവസത്തിനിപ്പുറം ഓര്മ്മ മങ്ങാത്ത ആ രാത്രി .........


ഇനി ഒരിക്കലും കടന്ന് വരരുതേ എന്ന് പ്രാർത്ഥിക്കാൻ  മാത്രം കഴിയുന്ന ഒരു രാത്രി ....

ടിക്കറ്റ്‌ കണ്‍ഫേം ആയിരിന്നില്ല .... എങ്കിലും രാത്രി എറണാകുളത്തേക്കുള്ള അവളുടെ യാത്ര മാറ്റാൻ അവള്ക്കും മടിയായിരുന്നു.. ഒരുപാട് ആഗ്രഹിച്ചു പോകാനൊരുങ്ങുമ്പോൾ തടുക്കാൻ എന്റെയും മനസനുവധിച്ചില്ല .... 5.40 ആണ് ട്രെയിൻ, ഓഫീസിൽ നിന്ന് ഇറങ്ങി ബ്ലോക്ക്കുകൾ കടന്ന് അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തി ... ട്രെയിന പോകാൻ തുടങ്ങുന്നു... കുത്തി നിറച്ച ബോഗികൾ കണ്ടു ഞാൻ ഒരു നിമിഷം അവളെ പിന്നിലേക്ക്‌ വലിച്ചു ... അവളും പതിയെ പിന്മാറി ... വാക്കുകൾ അപ്രക്സക്തമായപ്പോൾ അവളെയും കൊണ്ട് ഓടി കിതച്ചു കാറിന്റെ അടുതെതെതി ... പാർക്കിംഗ് ബെയിൽ അവളെ നിറുത്തി കാർ എടുത്തി വന്നു ......

കൊല്ലം എത്തുമ്പോൾ തിരക്ക് കുറയും കൊല്ലത്ത് നിന്ന് വീണ്ടും ആ ട്രെയിനിൽ കയറാം എന്ന് അവൾ .... സിറ്റി കഴിയാറായപ്പോൾ .. വേണ്ട കോട്ടയത്ത് നിന്ന് കയറാം എന്നായി .... ഒരു നിമിഷം.. കാർ mc റോഡിലേക്ക് തിരിഞ്ഞു..... മഴയിലും വിശപ്പിലും സമയം കടന്നു പോയ്‌ റെയിൽവേ സ്റ്റാറ്റസ് അപ്ഡേറ്റ് നോക്കുമ്പോൾ ട്രെയിൻ കോട്ടയം വിട്ടിരുന്നു ..... ഒരു നിമിഷം അവൾ പറഞ്ഞു ഏറ്റുമാനൂർ പോകാം അത് അടുത്ത ഡെസ്റ്റിനേഷൻ എന്ന് എപ്പോഴോ റെയിൽവേ അപ്ഡേറ്റ് കേട്ടതായി ഉള്ള ഓർമയിൽ ആകാം അത് പറഞ്ഞത്, ശരി എന്ന മട്ടിൽ കാർ തിരിഞ്ഞു എറണാകുളം ഏറ്റുമാനൂർ റൂട്ടിൽ ......

കരച്ചിൽ മാത്രം ഡ്രൈവ് ചെയ്യുമ്പോഴും ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാനും ... അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാ സമാധാനിപ്പിക്കേണ്ടത് സമയം 9 കഴിഞ്ഞു ട്രെയിൻ ഏറ്റുമാനൂർ വിട്ടിരിക്കുന്നു ...അതിലേറെ രസം ആ ട്രെയിൻ നു ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ഇല്ല. അതറിയാതെ കണ്ണിൽകണ്ട മണ്‍ വഴികളിലൂടെ കാർ ഓടിച്ചു ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചു..
കാറിന്റെ ഒച്ച കേൾക്കാത്ത വിധം കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു .....

പിന്നെ സംഭവിചെതെല്ലം ഒരു ദു:സ്വപ്നം ആയിരുന്നു ....
സ്റ്റേഷൻ അടച്ചു മണി 10 കഴിഞ്ഞു .... അവസാന ജോലിക്കാരും പോയ്‌ ... സ്റ്റേഷൻ വാതിൽക്കൽ അവൾ ... കൂട്ടിനു ഒരു തെരുവ് നായയും ... കുറച്ചു മാറി കാറിൽ ഇരുന്ന എനിക്ക് ഒരു മെസ്സേജ് ... പൊയ്ക്കൊള് എന്നെ വിളിക്കാൻ ടാക്സി വരും .... ചുറ്റിലും നോക്കി മറുവശത്തെ ലോഡ്ജിൽ നിന്നും ഒരാൾ പുറത്തു വന്നു നോക്കി നോക്കുന്നനു  എന്റെ ഹൃദയമിടിപ്പ്‌ കൂടി ... ആഗ്രഹം ഇല്ലഞ്ഞിട്ടും ആ ടാക്സി വരാൻ  അറിയാതെ പ്രാർത്ഥിച്ചു ....

മിനിറ്റുകൾ പോയ്കൊണ്ടിരുന്നു നായ ഒരറ്റം കിടന്നു, കാറിന്റെ കണ്ണാടിയിൽ മഞ്ഞു പടർന്നു എന്റെ കാഴ്ച മങ്ങിക്കൊണ്ടിരുന്നു .... പെട്ടന്ന് വലിയ വെളിച്ചം .... അതെ ടാക്സി തന്നെ ... കീ ഓണ്‍ ചെയ്ത് സ്റ്റാർട്ട്‌ ചെയ്യാൻ കാത്ത് ഞാനിരുന്നു ... പെട്ടന്ന് അവൾ കയറി .... ടാക്സി അവളേം കൊണ്ട് മിന്നൽ  വേഗത്തിൽ പാഞ്ഞു .. ഞാൻ പിന്നാലെ ... പെട്ടന്ന് മുന്നിൽ മൂന്ന് വഴികൾ കണ്ണാടിയിലെ  മഞ്ഞു മാറ്റിയ ഞൊടിയിടയിൽ ടാക്സി എങ്ങോട്ടോ തിരിഞ്ഞു. കവലയിൽ എത്തിയ ഞാൻ തരിച്ചു നിന്നു ... പെട്ടന്ന് ഞാൻ  ഇടതു സൈഡ് ലേക്ക് തിരിഞ്ഞു .... ഇല്ല അവിടില്ല ... ഒരു റിവേർസ് ... പിന്നെ വലത്തേക്ക് .... പെട്ടന്ന് അവളെ വിളിച്ചു  ..അവള്ക്കും അറിയില്ല  എങ്ങോട്ട് തിരിഞ്ഞു എന്ന് .... ചെറിയ റോഡിൽ ഞാൻ ഓടി 5 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ മനസിലായ് ടാക്സി ഈ  വഴിക്കും അല്ല എന്ന് .. അപ്പൊ ടാക്സി പോയിരിക്കുന്നത് മുന്നിലേക്ക് .... അപ്പോഴേക്കും തിരിച്ചെത്താൻ കഴിയാത്ത വിധം ഏതോ ഇട വഴികളിൽ ഞാൻ പെട്ട് പോയിരുന്നു .....

ഒരു നിമിഷം എല്ലാം നഷ്ട്ടപെട്ടപോലെ ഉറക്ക നിലവിളിച് കരയനെ കഴിഞ്ഞുള്ളൂ ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ മരിക്കും എന്ന് തോന്നിയ നിമിഷം അവളുടെ ശബ്ദം കേൾക്കാൻ തോന്നി ....   ഫോണ്‍ കയിൽ ഇരുന്നു വിറക്കുന്നു ഒച്ച വരുന്നതുമില്ല , ശ്വാസം വലിക്കുമ്പോൾ സ്റ്റീരിങ്ങ് കയിൽ നിന്നും വഴുതും പോലെ... എനിക്കൊന്നുമില്ല എന്നോ മറ്റോ അവൾ എന്നെ സമാധാനിക്കുംബോലെ പറയുന്നു .... ശ്വാസം കിട്ടില്ല എന്നായപ്പോൾ ഫോണ്‍ വച്ചു .... പിന്നെ ഒന്നും ഓർമയില്ല ഉറക്കെ നിലവില്ച്ചു കരഞ്ഞു പോയ്‌ .... ഈ 28 വർഷത്തിനിടയിൽ നല്ലതോ ചീത്തയോ ആയ ഒന്നിന് വേണ്ടിയും ഇങ്ങനെ നിലവിളിച്ചിട്ടില്ല

സമയംഏകദേശം  12 മണി ആയ്ക്കണും .... കാർ ആലപ്പുഴ അടുത്തിരിക്കുന്നു .. കണ്ണിലെ വെള്ളം വറ്റി അത് നെഞ്ച് വേദന ആയ് മാറിയിരുന്നു... വേഗത്തിൽ ഓടിയ കാർ ഒരു ചെറിയ പാലത്തിലേക്ക് വേഗത്തിൽ തന്നെ വന്നു കയറി പാലത്തിന്റെ ഉയരത്തിൽ കാർ പൊങ്ങി അതേ വേഗത്തിൽ... താഴെ കായൽ കാണാം .. ഒരു നിമിഷം തോന്നി എല്ലാം അവസാനിച്ചു എന്നു .. കാർ എടുത്ത് വച്ച പോലെ കൈവരിക്കരികിൽ പോയ്‌ ചേർന്ന് നിന്നു .... ഈ അര്ഥ രാത്രി വഴിയറിയില്ല ഏതോ നാട്ടു വഴി ആണെന്ന് മനസിലായ് ... അവിടെ നിറുത്തി gps സെറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു ..... വീണ്ടും മുന്നോട്ടു  പോയ്‌...... രണ്ടു വശത്തുമായ് കറുത്ത കായൽ നടുവിലൂടെ ഒരു വഴി ... ഒരു കാർ കഷ്ട്ടിച്ചു പോകും ....

പെട്ടന്നാണ് ഒരു മിന്നൽ  വീണ്ടും ... അവൾ ... ഒരു അപരിചിതൻ .. അർത്ഥ രാത്രി ..... മീഡിയ ജോലി തന്ന  പേടി അത്ര തന്നെ വലുതായിരുന്നു ...... ഹൃദയം നിന്ന് പോകുമ്പോലെ .. വിളിച്ചു വീണ്ടും അവളെ, അവസാനത്തെ കാൾ ..... ഇല്ല ഫോണ്‍ എടുക്കിന്നില്ല .. അപ്പോഴേക്കും  പേടി എന്നെ വിഴുങ്ങിയിരുന്നു ഒന്നും കൂടെ റീ ഡയൽ ചെയ്യാൻ... കയ്യ്കൾ വിറക്കുന്നു ... വീണ്ടും വിളിച്ചു  .. റിംഗ് നിന്ന് അവൾ ഫോണ്‍ എടുത്തിരിക്കുന്നു ..... ഐ അം സേഫ് ... എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു ... ഫോണ്‍ എടുക്കതത്തിനു പരിഭവം പറയണോ ... എന്താ , എവിടാ എന്ന് ചോദിക്കണോ ഒന്ന് അറിയാത്ത അവസ്ഥ .... സേഫ് ആണെന്ന 1 ശതമാന സമാധാനത്തിൽ ഫോണ്‍ വെക്കുമ്പോൾ കാർ അനങ്ങുന്നില്ല എന്ന് മനസിലായ് ...  ആകസിലേറെറ്റർ ഉച്ചത്തിൽ മുഴങ്ങുന്നു കാറിന്റെ മുന്നിലത്തെ വീലുകൾ കായലിൽ ഇറങ്ങിയിരുന്നു ..... വീണ്ടും മരണം മുന്നിൽ തന്നെ .. ഇത്തവണ ആലോചിക്കാൻ സമയം ഉണ്ട് മരണം അറിയാൻ സമയം ഉണ്ട് ... കാർ ചെളിയിൽ തഴുംപോലെ ..... ഞാൻ ഡോർ തുറന്നു .... കാൽ പുറത്തു വച്ചാൽ വെള്ളം...  എന്നിട്ടും ഇറങ്ങി, ഇല്ല കാൽ ഒരുപാട് താഴുന്നില്ല .... മരിച്ചില്ല എന്നുറപ്പായപ്പോൾ ഒരു നിർവികാരത മാത്രം...

റോഡിൽ  കയറി, നിലാവില്ല മഴയിരുട്ടിൽ ആകാശം .. ചുറ്റിലും വീടുകൾ  ഒന്നും ഇല്ല .... ഈ  രാത്രി ഇവിടെ.... നടന്നു കലുങ്കിനരികിൽ ഇരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ  റോഡിനപ്പുറത്തെ കലുങ്കിനടിയിൽ ഒരു അനക്കം ... രണ്ട് തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ടവന് എന്ത് പേടി .. ആ വശത്തേക്ക് ഞാൻ നടന്നു .... എഴുപത് വയസെങ്കിലും പ്രായം തോന്നിക്കുന്ന ഒരു അപ്പുപ്പൻ കായലിൽ  ചൂണ്ട ഇടുന്നു .... ഈ ശബ്ദം ഒക്കെ കേട്ടിട്ടും അയാൾ തിരിഞ്ഞു നോക്കിയിരുന്നില്ല .. ഞാൻ താഴെ ഇറങ്ങി അയാളുടെ അടുത്ത പോയ്‌ ... എന്നെ നോക്കാതെ എന്നോട് ചോദിച്ചു , എന്തെ  ഈ അസമയത്ത് ഇവിടെ... വ്യക്തത ഇല്ലാത്ത ആ ശബ്ദം , ചുമ്മാ കേട്ട് നിന്നതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല , വാ ഞാൻ സഹായിക്കാം , ഒന്നും മിണ്ടാതെ ഞാനും.. ചൂണ്ട താഴെ വച് മറു വശത്തെ കലുങ്കിനരികിൽ എത്തി,

ഞാൻ വീണ്ടും കാറിൽ കയറി , റിവേർസ് ഗിയറിൽ ഒരു ശ്രമം ,,, മുന്നിൽ നിന്ന് അയാൾ അടിയില്പോക്കി,,, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .. കാര് പതിയെ റോഡിന്റെ ഓരത്ത് എത്തിയിരിക്കുന്നു ..... ഞാൻ വീണ്ടും പുറത്തിറങ്ങി, അയാളെ കാണാനില്ല ... പെട്ടന്ന് കലുങ്കിനടിയിൽ ഞാൻ പോയ്‌ നോക്കി , അവിടുണ്ട് അയാൾ , താഴേക്കിറങ്ങി അയാളുടെ അടുത്തെത്തി...മുഖത്ത് നോക്കാതെ വീണ്ടും .... മോനെന്തേ കരയുന്നത് .... ഒന്നും മിണ്ടാതെ ഞാൻ തിരിച്ചു നടന്നു .... കാറിൽ കയറി  gps സിഗ്നൽ കിട്ടിത്തുടങ്ങി .... ആലപ്പുഴ ടൌണ്‍ 45 km .....

പിന്നീട് എപ്പോഴോ അവളുടെ മെസ്സേജ് .... എവിടെത്തി...........  ഹരിപ്പാട് എത്തിയിരുന്നു അപ്പോഴേക്കും......  രാത്രിയിൽ ഒറ്റയ്ക്ക് ട്രെയിനിൽ വിടാൻ പേടി തന്നെയായിരുന്നു..... പലപ്പോഴും അവളുടെ ധൈര്യം കാണുമ്പോൾ എന്റെ പേടി കൂടും .... എന്നിട്ട് ആ രാത്രി സംഭവിച്ചതോ .......!!!!

രാവിലെ ഉറക്കം ഉണർന്നത് 10 മണിയോടടുത്ത് ..... മുറ്റത്ത് പത്രം ....  നോക്കുമ്പോൾ ... ആദ്യ പേജിൽ പ്രധാന വാർത്ത‍ .... എന്ജീനീറിംഗ് വിദ്യാർത്ഥിയെ  തട്ടിക്കൊണ്ടു പോയ്‌ .... 35ലക്ഷം രൂപ വേണമെന്ന് സംഘം ........ പെട്ടന്ന് മനസ്സിൽ, എന്റെ മുന്നിൽ നിന്നും മിന്നൽ പോലെ പാഞ്ഞ ആ ടാക്സി ......... ദൈവമേ നന്ദി.... ദൈവമേ നന്ദി....


Wednesday, May 12, 2010

ഈഗോ, ഈഗോ ,, ഈഗോഗോഗോഗോ

"യു ജസ്റ്റ് ഡോണ്‍'ട് ഷോ മീ യുവര്‍ ആട്ടിട്ടുട് " . ഇതും പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ ഒരു നിമിഷം തരിച്ചു നിന്നു.... പിന്നെ സ്വയം ആശ്വസിച്ചു ഇതു താന്‍ എത്ര തവണ കേട്ടിരിക്കുന്നു.... തിരിച്ചു വരും, വരാതെ എവിടെ പോകാന്‍. അവന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വതയില്ലത്തത് കൊണ്ടാണോ, അതോ താന്‍ അവന്റെ ചെഷ്ട്ടകളെ തരം താഴ്ത്തി കാണുന്നതോ, എന്തോ അറിയില്ല.... മനസ്സിലാവുന്നില്ല തന്റെ സടിസ്റിക് ഈഗോയെ........

മണിക്കൂറുകള്‍ അരിച്ചു നീങ്ങി. മൊബെയിലില്‍ കണ്ണുംനട്ട് അവളിരുന്നു..... വിളിക്കും, ഇപ്പോള്‍ വരും കോള്‍. ക്ലോക്കില്‍ നോക്കി മണി ഏഴര... ഓഫീസില്‍ നിന്നും ഇനിയും ഇറങ്ങിയില്ലേ..... അതോ തന്നോടുള്ള ദേഷ്യം മാറിയില്ലേ..... അവള്‍ക്കു ദേഷ്യവും, സങ്കടവും വന്നു, വിളിക്കാതത്തിലുള്ള പരിഭവം, രാവിലത്തെ തന്റെ എഗോഇസ്റിക് സംസാരം.... വേണ്ടിയില്ലായിരുന്നു...... തന്റെ ഭാഗത്താണ് തെറ്റ്, അവള്‍ അപ്പോള്‍ തന്നെ അത് മനസ്സിലാക്കിയിരുന്നു, എന്നാലും എങ്ങനെ താണു കൊടുക്കും.... അവനൊന്നു വിളിച്ചാല്‍ എന്താ...... അവള്‍ നെടുവീര്‍പ്പിട്ടു......

മണി പത്തു..... ഒന്നു കഴിച്ചിട്ടില്ല, വിശപ്പുണ്ട്...... കഴിക്കാന്‍ തോന്നിയില്ല....... മേശപ്പുറത്തുള്ള പുസ്തകങ്ങള്‍ മറച്ചു നോക്കി. എന്തോ വായിക്കാന്‍ ഒരു മൂഡില്ല....... തണുപ്പ് ഏറി വന്നു... മെല്ലെ നടന്നു ബാല്‍ക്കണിയില്‍ എത്തി..... കട പൂട്ടി ചായകടക്കാരന്‍ പോകുന്നു.... ഇന്നത്തെ ബഹളം അവസാനിച്ചു...... ഈ നാട്ടുകാരെന്താ ചായ കുടിച്ചു മറിക്കാന്‍ പോകുന്നോ..... ഒരു പട്ടം പട്ടികള്‍ രാത്രിയുടെ മറവിലുള്ള കച്ചേരിക്കായി വട്ടം കൂട്ടുന്നു.ജോലി ഭാരം കൊണ്ടു തളര്‍ന്ന കണ്ണുകളുമായി കുറെ ആളുകള്‍ നടന്നകന്നു..... പെട്ടെന്ന് മൊബൈല് ശബ്ദിച്ചു...... സന്തോഷം അനു‌ നിമിഷം കൊണ്ടലിഞ്ഞുപൊയ്..... മനു വായിരുന്നു അത്..... ഡല്‍ഹിയിലെ കൊടും തണുപ്പിലും തനിക്ക് മാനസിക പിന്തുണ തരുന്ന പ്രിയ സുഹൃത്ത്..... സുഹൃത്തേ, എനിക്ക് നിന്നോട് പറയാന്‍ ഒന്നുമില്ല....... ജോലി ശരിയായില്ല..... ഇന്നും കോള്‍ ഒന്നും വന്നില്ല....... എത്രകാലം പിടിച്ചു നില്ക്കാന്‍ പറ്റും, ഒരൂഹവുമില്ല..... "ഡോണ്‍'ട് വറി എല്ലാം ശരിയാകും"..... മനുവിന്റെ പതിവുത്തരം കാതില്‍ മുഴങ്ങി. വേണ്ട, തനിക്കിന്നു ആരോടും സംസാരിക്കണ്ട.....

മേഘങ്ങള്‍ക്കിടയിലൂടെ ഒളിച്ചു നടക്കുന്ന നക്ഷത്രങ്ങളെ എത്രനേരം നോക്കി നിന്നുവേന്നവല്‍ക്കറിയില്ല. അവന്‍ വിളിച്ചില്ല. ഒന്നു വിളിച്ചു നോക്കിയാലോ.... എത്ര നേരമെന്നു വെച്ചാണ് ഇങ്ങനെ മിണ്ടാതെയും പറയാതെയും..... ഈ നഗരത്തില്‍ അവള്‍ക്കു സുഹൃത്തായി അവന്‍ മാത്രം... അവന് സുഹൃത്തായി ഒരുപാടു സ്ത്രീ പുരുഷ പ്രജകളും. ഇനി വല്ല പാര്‍ട്ടിക്കും പോയോ ? ഈയിടെയായി അതും കുറവാണ്. ഏത് നേരവും ഓഫീസില്‍ തന്നെ - ആഗോള സാംബത്തിക മാന്ദ്യം, പിടിച്ചു നില്‍ക്കണ്ടേ...

പലതും ഓര്‍ത്തുകൊണ്ടവള്‍ ലാപ്‌ടോപ്പ് ഓണാക്കി, ഇനി ഓണ്‍ലൈന്‍ ഉണ്ടെങ്കിലോ, ഇനവിസിബ്ലെ മോഡ് കയറാം, അവള്‍ ഓര്‍ത്തു.......തന്നെ കാണില്ലല്ലോ..... നിമിഷ നേരങ്ങള്‍ക്കകം മേഘമല്‍ഹാറില്‍ കയറി, അവനില്ല...... എവിടെ പൊയ് കാണും ? ഓര്‍ത്തോര്‍ത്തു അവള്‍ കിടന്നു, അവന്‍ തന്റെ ആരാണ് ? ഒരു സുപ്രഭാതത്തില്‍ ജീവിതത്തിലേക്ക് നടന്നു വന്ന സുഹൃത്ത്. തന്റെയീ ഏകാന്തവാസത്തിനു കൂട്ടായി എന്നും ഓര്‍ത്തു വെക്കാവുന്ന സുഹൃത്ത്..... ആ പേരല്ലാതെ അവനെകുറിച്ചു തനിക്ക് എന്തറിയാം...... അറിയാന്‍ ശ്രമിച്ചില്ല അല്ലെങ്ങില്‍ അവനെ അസ്വസ്ഥമാക്കുന്ന ഭൂതകാലമറഞ്ഞിട്ട് തനിക്ക് എന്ത് നേട്ടം.... ഇടക്കിടക്കുണ്ടാകുന്ന ഈ സ്വരച്ചേര്‍ച്ച ഇപ്പോള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.. തിരിച്ചു വരുമെന്ന വിശ്വാസം രണ്ടുപെര്‍ക്കുമിടയിലുണ്ട്. ജീവിതത്തിന്റെ ഫ്രീക്വന്‍സി അല്ലെങ്ങില്‍ വേവലെന്ന്ത് യോജിച്ചു പോകുന്നത് കൊണ്ടാകാം. എന്തൊക്കെയായാലും അവള്‍ക്കു അവനും, അവന് അവളും താങ്ങും തണലുമായ് എന്നും കൂടെയുണ്ടാകും............

ഒന്നു വിളിച്ചു നോക്കിക്കളയാം, അവളുടെ നിയന്ത്രണ രേഖ ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ആ ഗുഡ് നൈറ്റ് കേള്‍ക്കാതെ എങ്ങനെ ഉറങ്ങും.... രണ്ടും കല്‍പ്പിച്ചു അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു 98450 ***80 , ദ സുബ്സ്ക്രിബെര്‍ യു ഹാവ് ദയല്ദ് ഇസ് കുട്നോട്ട് റീച്ചബിള്‍ ....... മൊബൈല് ഓഫ് ആക്കിയിരിക്കുന്നു..... തന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ, അവള്‍ക്കു കരച്ചില്‍ വന്നു. തന്റെ നാക്കിനെ അവള്‍ ശപിച്ചു. അവനോടുള്ള വാല്‍ത്സല്യം ജല കണങ്ങളായി ഒഴുകി....... പുറത്തു പട്ടികളുടെ കൂട്ടകരച്ചില്‍. അവള്‍ അറിയാതെ മയങ്ങിപൊയ് , കയ്യില്‍ മൊബൈല്, ഷട്ട് ഡൌന്‍ ചെയ്യാത്ത ലാപ്‌ ടോപ്ല്‍ ചുള്ളിക്കാടിന്റെ സ്വരം - ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വിശ്വ പ്രസിദ്ധമായ " ടൂ നൈറ്റ് ഐ കാന്‍റൈറ്റ് ദ സട്ടെസ്റ്റ് ലൈന്‍സ് " ........

courtesy - My friend's blog.

Saturday, November 21, 2009

Do u വാണ്ട്‌ to freedom????

സ്വാതന്ത്ര്യത്തിന്‌ ഒരുപാട് അര്‍ത്ഥങ്ങളും തലങ്ങളുമുണ്ട്‌. സ്ത്രീകള്‍ക്ക്‌ പബ്ബുകളിലും മദ്യശാലകളിലുംകയറിപ്പോകാനുള്ള അവകാശമുണ്ട്‌. ശരിയാണത്‌. തടയുന്നത്‌ അവകാശലംഘനമാണ്‌. സമ്മതിച്ചു, പക്ഷെ ഇത്തരംസ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നത്‌ ദുരുപയോഗമാണന്നു പറയുന്നതില്‍ പൊറുക്കുക. പണ്ടുകാലത്ത്‌മദ്യപന്മാരായ പുരുഷന്മാര്‍പോലും ഇരുട്ടത്ത്‌ പമ്മിപതുങ്ങി കടന്നു ചെന്നിരുന്ന മദ്യശാലകളില്‍പെണ്‍കുട്ടികള്‍ പട്ടാപ്പകല്‍ നെഞ്ചുവിരിച്ച്‌ കടന്നു ചെല്ലുന്നത്‌ ഒരു സാംസ്കാരിക മലിനീകരണമാണെന്നു പറയുന്നപഴയ മനസ്സിനോട്‌ പൊറുക്കുക , അതിനെ ന്യായീകരിക്കുന്ന പുരോഗമനമനസ്സുകള്‍സാംസ്കാരികമലിനീകരണത്തിന്റെ വാക്താക്കളാണന്നു പറയുന്നതിനും മാപ്പാക്കുക. നിങ്ങളുടെ കയ്യില്‍ ഒരുവടിയുണ്ടെങ്കില്‍, അതിനെ എന്റെ മൂക്കിനു നേരെയും തലമണ്ടയുടെ നേര്‍ക്കും എത്താനുള്ള നീളമുണ്ടെന്നുവെച്ച്‌അതെടുത്തെന്റെ തലമണ്ടയ്ക്ക്‌ നേരെ വീശുമ്പോള്‍ കളി മാറും എന്നറിയില്ലെ? അതേ, നിങ്ങള്‍ക്ക്‌ വടി വീശാനുള്ളഅവകാശം എന്റെ മൂക്കു തുടങ്ങുന്നിടത്ത്‌ അവസാനിക്കുന്നു. അതുപോലെ നമുക്ക്‌ പലതിനുള്ള സ്വാതന്ത്ര്യംമൗലികാവകാശമായി ലഭിക്കുന്നുണ്ടെങ്കിലും അതൊക്കെ നമ്മള്‍ നന്മ എന്നു ഓതുന്ന ആര്‍ജ്ജിതസംസ്കാരത്തിനുനേര്‍ക്കു നീട്ടുമ്പോള്‍ കടിഞ്ഞാണിടുക തന്നെ വേണം.

Thursday, September 10, 2009

വീണ്ടും ഒരു ചാന്ദ്ര മാസക്കാലം

വീണ്ടും ഒരു ചാന്ദ്ര മാസക്കാലം ..... അത് പ്രതീക്ഷകള്‍ക്കും അപ്പുറം ആണോ?...
ഇതളുകള്‍ പൊഴിയുന്ന പൂവും ചിറകൊടിഞ്ഞ കിളിയും എന്നും നൊമ്പരപ്പെടുത്തുന്ന കാഴ്ച തന്നയാണ് , എനിക്ക് മാത്രം അല്ല ... എല്ലാവര്‍ക്കും. അല്പം ദയ... അല്ല, സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നഎല്ലാവര്‍ക്കും..
"സ്നേഹം"
എന്ന വാക്ക് ചിലപ്പോഴെങ്കിലും വെറും ഒരു വാക്കും മാത്രം ആയ് പോകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേട് അനുഭവിച്ചു തന്നെ അറിയണം. ഓരോ ബന്ധങ്ങളും പുതിയ ഒരു പരീക്ഷണമാണ് , അത് ജീവിക്കാന്‍ വേണ്ടി എന്ന് സ്വയം പറയാന്‍എങ്കിലും , ' എന്റെ ഇഷ്ടം സത്യസന്തമാണോ.... അതോ????? !!!' എന്ന് ഒരിക്കല്‍ എങ്കിലുംചിന്തിക്കണ്ടേ?? ഇതു കാല്‍പനിക യുഗത്തിലെ ആത്മ പരിശോധന ഒന്നും അല്ല. മറ്റുള്ളവര്‍മനസിലാക്കിയില്ലെന്കിലും സ്വയം തിരിച്ചറിയുക......

"ഋതു" നും അപ്പുറം
ഒരു ദീര്‍ഖമായ ജീവിതം ഉണ്ട്എന്ന് അവന്‍ തിരിച്ചറിഞ്ഞാല്‍ , അത് ഇരുപത്തൊന്നാം നൂട്ടണ്ടിലെ ഏറ്റവും വലിയ പാപമാണ്ഇന്നത്തെ മല്ലു ഗേള്‍ നു. അങ്ങിനെ തിരിച്ചറിയുന്നവന്‍ വെറുക്കപ്പെട്ടവന്‍ ആകും. ശുദ്ധ പ്രണയം , വെറും കാല്‍പനിക പ്രണയത്തില്‍ നിന്നു "റിയാലിറ്റി ഷോ" യ്ക്ക് വഴിമാറുമ്പോള്‍ . വിവാഹമെന്നത് മാസ്മരിക സ്വെപ്നങളില്‍ മാത്രം കാണാനുള്ള അനുഭൂതി ആണ് .
-----------------------------------